കണ്ണൂർ: കാസിയ നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. റിലയൻസ് സൂപ്പർ മാർക്കറ്റിൽ കാസിയ വിൽക്കുന്നത് സംബന്ധിച്ച കേസിൽ സുപ്രീം കോടതി കണ്ണൂർ പയ്യാമ്പലത്തെ മനുഷ്യാവകാശ പ്രവർത്തകൻ ലിയാ നാർഡോൺ ജോൺ നൽകിയ ഹരജിയിലാണ് നേരത്തെയുണ്ടായ ഹൈകോടതി ഉത്തരവ് നടപ്പിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിൻ്റെ ഭാഗമായി റിലയൻസ് ഉടമയ്ക്ക് ആറു മാസം മുതൽ ഏഴു വർഷം വരെ ജയിൽ ശിക്ഷ, 10 ലക്ഷം രൂപ പിഴ എന്നിവയുണ്ടാകും.

സുപ്രീം കോടതി വിധിയോടെ രാജ്യത്ത് പ്രവർത്തിക്കുന്ന 2700 സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടേണ്ടിവരും. അതുപോലെ അസീസ് സൂപ്പർ മാർക്കറ്റും പൂട്ടേണ്ടിവരും. 2016 ജൂൺ ആറിലെ ഫ്ളഡ് സേഫ്റ്റി ഓർഡർ പ്രകാരം കാസിയ മൂന്ന് ശതമാനം കോമറിനുള്ള കാസിയ ഇറക്കുമതി പാടില്ലെന്നാണ് നിയമം. സുപ്രീം കോടതി വിധി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർകാരുകൾ തയ്യാറാകണമെന്ന് ലിയാ നാർഡ് ജോൺ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.