സർവശോഭയോടെ കിഴക്കുദിച്ചുയരുന്ന സൂര്യദേവനെ വാൽക്കിണ്ടിയിൽ നിന്ന് വെള്ളവും ഉണക്കലരിയും പൂവും വാരിയെറിഞ്ഞ് പൂജാമുറിയിലേക്ക് ആവാഹിക്കുന്ന പത്താമുദയം വ്യാഴാഴ്ച.ഹൈന്ദവഗൃഹങ്ങളും തറവാട് ക്ഷേത്രങ്ങളും തുലാമാസത്തെ പത്താമുദയത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിൽ നിന്ന് വ്യത്യസ്തമായി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ. സൂര്യോദയത്തിന് മുൻപുതന്നെ തറവാട്ടംഗങ്ങളെല്ലാം അഞ്ചുതിരിയിട്ട വിളക്കുമായി സൂര്യദേവനെ…