തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേള; ഓസ്‌കാറിൽ തിളങ്ങിയ അനോറ മാജിക്ക്

17 മിനിറ്റ് വായിച്ചു

ഷോണ്‍ ബേക്കറിന്റെ, ലൈംഗികതൊഴിലാളിയുടെ കഥ പറയുന്ന ‘അനോറ’ ഇതിനോടകം തന്നെ പുരസ്‌കാരങ്ങളാൽ ലോക ശ്രദ്ധ നേടിയ ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണ്. ന്യൂ യോർക്കിലെ ഒരു ബാറിൽ സ്ട്രിപ്പ് ഡാൻസറും ലൈംഗികതൊഴിലാളിയുമാണ് അനി. റഷ്യയിലെ അതിസമ്പന്ന കുടുംബത്തിലെ അംഗമായ 23കാരൻ അനിയെ കണ്ട് മുട്ടുന്നു. വളരെ പെട്ടന്ന് തന്നെ മാറുന്ന അവരുടെ ബന്ധം വിവാഹത്തിലും കലാശിക്കുന്നു. ഈ വിവരം റഷ്യയിലെ വന്യയുടെ കുടുംബം അറിയുന്നതിലൂടെ കഥ മാറുകയാണ്. ഒരു ലൈംഗിക തൊഴിലാളിയെ മകൻ വിവാഹം കഴിച്ചതറിഞ്ഞ കുടുംബം വെറും ഒരാഴ്ച മാത്രം വിവാഹിതരാകുന്ന നവ ദമ്പതികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഷോണ്‍ ബേക്കര്‍ വളരെ രസകരമായ സ്ക്രീൻപ്ലെയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഓസ്‌കാറിൽ 5 പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അനോറയിൽ അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസൺ പകർന്നാടുമ്പോൾ കഥ കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു.

ശരീരസൗന്ദര്യത്തിൻ്റെ കാഴ്ചപ്പാടുകളെ അപ്പാടെ തകർത്തെറിയുന്നൊരു ചിത്രമാണ്, ‘ദി സബ്സ്റ്റൻസ്’. വൻകരഘോഷത്തോടെ ചലച്ചിത്രമേളയിൽ പ്രേക്ഷകർ വരവേറ്റ ഈ ബോഡി ഹൊറർ മനസ്സുകളിൽ അടിയുറഞ്ഞുപോയ സൗന്ദര്യബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ മുന്നേറ്റം. പ്രശസ്തിയുടെ നെറുകയിൽ നിന്ന് പെട്ടെന്നൊരു ദിവസം അടിതെറ്റിവീഴുന്ന എലിസബത്ത് സ്പാര്‍ക്കിള്‍ എന്ന താരത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ആളും ബഹളമയവുമായ ജീവിതം നയിച്ചിരുന്ന എലിസബത്ത് പെട്ടെന്നൊരു ദിവസം തനിച്ചാവുകയാണ്, ആരവങ്ങളോട് വിടപറയുകയാണ്. അതോടെ വാർധക്യം തന്റെ സൗന്ദര്യത്തെ ഇല്ലാതെയാക്കിയെന്ന ചിന്ത അവരെ അലോസരപ്പെടുത്താൻ തുടങ്ങുകയാണ്. തൻ്റെ പഴയജീവിതം തിരികെ ലഭിക്കാൻ കൊതിക്കുന്നുണ്ടെങ്കിലും അതൊരിക്കലും സാധിക്കില്ലെന്ന ചിന്ത നിരാശയുടെ പടുകുഴിയിലേയ്ക്ക് അവരെ തള്ളിയിടുന്നു. എന്നാൽ അപ്രതീക്ഷിതമായി എലിസബത്തിന് മുന്നിൽ ഒരു മാർ​ഗം തെളിയുകയാണ്, വളരെയേറെ അപകടം നിറഞ്ഞൊരു മാർ​ഗം.

അഭിജിത് മജൂംദാറാം സംവിധാനം ചെയ്ത ശരീരത്തെ കേന്ദ്രീകരിച്ചൊരുക്കിയ ഹിന്ദി ചിത്രമാണ് ‘ബോഡി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മിച്ച യുവ സംവിധായകന്റെ ആദ്യ ചിത്രമായ, ഒരു സബർബൻ ബ്യൂട്ടി പാർലറിലെ ബ്യൂട്ടീഷ്യനായ വിക്ടോറിയയുടെയും കുറച്ച് സ്ത്രീകൾ, ഒരു കുടുംബം, ഒരു കാമുകൻ, ഒരു കോഴി എന്നിവരാൽ നിറഞ്ഞ ഒരു ദിവസത്തെയും കഥയായ വിക്ടോറിയ. നുണകൾ ജീവിതം മാറ്റിമറിച്ച യുവാവിന്റെ കഥ രസകരമായി അവതരിപ്പിച്ച ചിത്രമായ ‘വടുസി സോമ്പി’, വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം സ്ത്രീകളുടെ ശാരീരിക സ്വയംഭരണം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജാതി, വർഗ്ഗം, നഗര മേധാവിത്വം, പുരുഷ കാപട്യം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന അങ്കമ്മാൾ, ലാ കോസിന, ദി ഫ്രഷ്ലി കട്ട്‌ ഗ്രാസ്, വെളിച്ചം തേടി, ദി ഡിവോഴ്സ്, പാത്ത്, അമേരിക്കകാട്സി, കോൺ ക്ലേവ്, എമിലിയാ തെരസ്, എന്നിവയാണ് പ്രദർശിപ്പിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version