മലപ്പുറത്ത് 11 കാരന്‍ മദ്രസയില്‍ തൂങ്ങിമരിച്ച നിലയില്‍

പതിനൊന്നു വയസ്സുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകൻ മുഹമ്മദ് സാലിഹാണ് മരിച്ചത്.കോളേജില്‍ തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സാലിഹ്. കുട്ടിയുടെ ഇരട്ട…

/

ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രിസഭ; പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ…

/

ഭീകരമുഖം മറച്ച് വെക്കാൻ സേവനത്തിന്റെ മുഖംമൂടി അണിയുന്നവർക്ക് മാത്രമായി ബലിതര്‍പ്പണം വിട്ടുകൊടുക്കരുത്’; പി.ജയരാജൻ

കണ്ണൂർ:ഭീകര മുഖങ്ങൾ മറച്ചുവയ്ക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി ബലിതര്‍പ്പണം വിട്ടുകൊടുക്കരുതെന്ന് സിപിഐഎം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ. ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യണമെന്ന് പി. ജയരാജൻ വ്യക്തമാക്കി. പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകൾ…

/

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന്  ചെയര്‍മാന്‍ കെ എസ് മണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗൺസിലിൽ നിന്നും  കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. അഞ്ച്…

/

‘ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്‌കൂള്‍ കുട്ടികളെ സമരത്തിന് കൊണ്ടുപോയി’; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളെ അറിയിക്കാതെയാണ് കൊണ്ടുപോയതെന്നും, സ്‌കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകര്‍ ഇതിന് കൂട്ടുനിന്നെന്നും ആരോപണമുണ്ട്. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് സമരത്തിന് കൊണ്ടുപോയത്. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍…

//

നരേന്ദ്രമോദിയുടെ കോലം കത്തിക്കല്‍ പ്രതിഷേധം ;മുണ്ടിന് തീപിടിച്ച യൂത്ത് കോൺഗ്രസ് നേതാവ് പൊള്ളലേറ്റ് ചികിത്സയിൽ

നരേന്ദ്രമോദിയുടെ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുണ്ടിന് തീ പിടിച്ചു. രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമ്പോഴാണ് മുണ്ടിന് തീ പിടിച്ചത്. പാലക്കാട് സുല്‍ത്താന്‍ പേട്ട് റോഡ് ഉപരോധത്തിനിടെയായിരുന്നു സംഭവം. പടര്‍ന്ന് പിടിച്ച…

//

മാധ്യമ പ്രവർത്തകയോട് ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

മാധ്യമപ്രവർത്തകയോട് കെഎസ്ആർടിസി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍.കോഴിക്കോട് മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഒരു ദിനപത്രത്തിലെ സീനിയർ സബ് എഡിറ്ററായ യുവതി, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസില്‍ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ വീട്ടിലേക്കു…

/

‘ഈ വര്‍ഷവും ഓണക്കിറ്റ്’; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

 ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ…

/

പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി; ജീവനക്കാരിക്ക് ജോലി ചെയ്ത സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി നൽകിയ ജീവനക്കാരിക്ക് ജോലി ചെയ്ത സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് .കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെതിരെ പരാതി നല്കിയതിലാണ് നടപടി .പോലീസിൽ പരാതി നൽകി സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു . യുവതിയുടെ പരാതിയില്‍…

//

‘ജലീല്‍ കത്തയക്കാന്‍ പാടില്ലായിരുന്നു’; വിശദീകരണം തേടിയ ശേഷം തുടര്‍ നീക്കമെന്ന് മുഖ്യമന്ത്രി

മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കെ.ടി ജലീല്‍ കത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെടി ജലീല്‍ അത്തരത്തിലൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ജലീലിനോട് കൂടുതല്‍ ചോദിച്ച് മനസിലാക്കി തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്ന്…

//